ഡ്രൈഡോക്‌സ് വേള്‍ഡ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമായി ധാരണാപത്രം ഒപ്പിട്ടു

രാജ്യത്തെ കപ്പല്‍ അറ്റകുറ്റപ്പണിക്കായുള്ള ശൃംഖല  വികസിപ്പിക്കാനും അന്താരാഷ്ട്ര നിലവാരമുള്ള മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഡിപി വേള്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഡ്രൈഡോക്‌സുമായുള്ള ധാരണാപത്രം
കൊച്ചി: കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള ക്ലസ്റ്ററുകള്‍ വികസിപ്പിക്കുന്നതിന് ആഗോളതലത്തിലുള്ള സേവനദാതാക്കളായ ഡ്രൈഡോക്‌സ് വേള്‍ഡും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും  ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. രാജ്യത്തെ കപ്പല്‍ അറ്റകുറ്റപ്പണിക്കായുള്ള ശൃംഖല  വികസിപ്പിക്കാനും അന്താരാഷ്ട്ര നിലവാരമുള്ള മാനദണ്ഡങ്ങള്‍ നടപ്പിലാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഡിപി വേള്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഡ്രൈഡോക്‌സുമായുള്ള ധാരണാപത്രം  രണ്ട് സ്ഥാപനങ്ങളുടെയും  വൈദഗ്ധ്യം പ്രയോജനപ്പെടുത്തി ഇന്ത്യയുടെ തീരപ്രദേശത്ത് കപ്പല്‍ അറ്റകുറ്റപ്പണി ക്ലസ്റ്ററുകള്‍ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ ഈ തന്ത്രപരമായ സഹകരണം സാദ്ധ്യമാക്കും.മുംബൈയില്‍ നടന്ന ദുബായ്ഇന്ത്യ ഇക്കോണോമിക് ടൈസ് ആന്‍ഡ് ഓപ്പര്‍ച്യൂണിറ്റീസ് വേദിയില്‍ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പിട്ടത്.

ദുബായ് കിരീടാവകാശിയും യുഎഇയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ   ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം,  കേന്ദ്ര വാണിജ്യവ്യവസായ മന്ത്രി പീയുഷ് ഗോയല്‍, ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും സിഇഒയുമായ സുല്‍ത്താന്‍ അഹ്മദ് ബിന്‍ സുലായെം, കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ് നായര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള ലോകോത്തര നിലവാരമുള്ള  സംവിധാനങ്ങള്‍  സജ്ജമാക്കി കേരളത്തില്‍ കൊച്ചിയും ഗുജറാത്തിലെ വാദിനാറും ആധുനിക കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കായുള്ള  ക്ലസ്റ്ററുകളാക്കി മാറ്റും.പ്രധാന തുറമുഖങ്ങള്‍ ഉള്‍പ്പെടെയുള്ള  സംവിധാനങ്ങളുമായി സഹകരിച്ച് കപ്പലുകളുടെ അറ്റകുറ്റപ്പണികളും ഓഫ്‌ഷോര്‍ ഫാബ്രിക്കേഷന്‍ ശേഷിയും വര്‍ദ്ധിപ്പിക്കും.അനുബന്ധ മേഖലകളായ  ഓഫ്‌ഷോര്‍ ഫാബ്രിക്കേഷന്‍ , മറൈന്‍ എഞ്ചിനീയറിംഗ് എന്നിവയ്ക്ക് പുറമെ തന്ത്രപ്രധാന അടിസ്ഥാന വികസന പ്രോജക്ടുകളിലും പരസ്പരം സഹകരിക്കും.

നീണ്ടു കിടക്കുന്ന  തീരദേശവും ലോകോത്തര തുറമുഖങ്ങളുമുള്ള ഇന്ത്യയ്ക്ക്, ആഗോളതലത്തില്‍ ഒരു സുപ്രധാന സമുദ്രഗതാഗത ഹബ്ബായി മാറാന്‍ കഴിയുമെന്ന് ഡിപി വേള്‍ഡ് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെം പറഞ്ഞു.  ഇന്ത്യയുടെ മാരിടൈം വിഷന്‍ 2030 എന്ന ലക്ഷ്യം യാഥാര്‍ഥ്യമാക്കാന്‍ അചഞ്ചലമായ പിന്തുണയുമായി  കൂടെയുണ്ടാകും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡുമായുള്ള സഹകരണത്തിലൂടെ രാജ്യത്തെ കപ്പല്‍ അറ്റകുറ്റപ്പണി രംഗത്ത് കാതലായ വികസനപ്രവര്‍ത്തനങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ കപ്പല്‍ അറ്റകുറ്റപ്പണികളും പരിവര്‍ത്തനങ്ങളും അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ െ്രെഡഡോക്‌സ് വേള്‍ഡുമായി കൈകോര്‍ക്കുന്നത് അഭിമാനകരമായ നിമിഷമാണ്. രണ്ട് മഹത്തായ സ്ഥാപനങ്ങളുടെയും ശക്തി ഒരുമിച്ച് ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയുള്ള സഹകരണത്തിനുള്ള  ശ്രമത്തിന്റെ തുടക്കമാണ് ഈ ധാരണാപത്രം.  ഇന്ത്യയിലെ ഈ മേഖലയിലെ വളര്‍ച്ച, ശേഷി, ആഗോള മത്സരക്ഷമത എന്നിവ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍  ലക്ഷ്യമിടുന്നതായി  കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായര്‍ പറഞ്ഞു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു