ലോകത്തിലെ ശക്തമായ ടയര്‍ ബ്രാന്‍ഡുകളില്‍ 4 ഇന്ത്യന്‍ കമ്പനികള്‍ 

എംആര്‍എഫിന് മൂന്നാം സ്ഥാനം
കൊച്ചി:  റബ്ബര്‍ പ്ലാന്റേഷന്‍ പദ്ധതിയായ ഇന്റോഡ് (INROAD) ന്റെ ഭാഗമായ രാജ്യത്തെ  നാല് ടയര്‍ നിര്‍മാണ കമ്പനികളായ  അപ്പോളോ ടയേഴ്‌സ്, സിയറ്റ്, ജെകെ ടയര്‍, എംആര്‍എഫ് എന്നിവര്‍  ലോകത്തെ ഏറ്റവും ശക്തമായ ടയര്‍ ബ്രാന്റുകളിലെ ആദ്യ പതിനഞ്ചില്‍ ഇടംനേടി.  ബ്രാന്‍ഡ് ഫിനാന്‍സ് എന്ന ലോകപ്രശസ്ത ബ്രാന്‍ഡ് മൂല്യനിര്‍ണയ കമ്പനിയുടെ പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യന്‍ കമ്പനികള്‍ ഇടംപിടിച്ചത് . ഇന്ത്യന്‍ ടയര്‍ വ്യവസായത്തിന്റെ ആഗോള മത്സരം,  സാങ്കേതിക ശക്തി, ബ്രാന്‍ഡിംഗ് നേട്ടങ്ങള്‍ എന്നിവയ്ക്കുള്ള അംഗീകാരം കൂടിയാണിത്.ടയര്‍ ബ്രാന്റുകള്‍ക്കിടയില്‍ ലോകത്ത് മൂന്നാമത്തെ ശക്തമായ ബ്രാന്‍ഡായി എംആര്‍എഫ് തെരഞ്ഞെടുക്കപ്പെട്ടു. 83.5 എന്ന ബ്രാന്‍ഡ് സ്‌ട്രെങ്ത് ഇന്‍ഡക്‌സ് (BSI) സ്‌കോര്‍ നേടി മിഷലിനും  ഗുഡിയറും തൊട്ടുപിന്നാലെയാണ് എംആര്‍എഫ് മൂന്നാം  സ്ഥാനത്തെത്തിയത്.
നിക്ഷേപം, ഉപഭോക്തൃ വിശ്വാസം, വ്യാപാര നേട്ടം എന്നിവ അടിസ്ഥാനമാക്കിയാണ് ബ്രാന്‍ഡ് ഫിനാന്‍സ് ബ്രാന്‍ഡുകളുടെ വാര്‍ഷിക വിലയിരുത്തലുകള്‍ നടത്തുന്നത്.

ഇന്ത്യയിലെ നാലു കമ്പനികളും ലോകത്തിലെ ആദ്യ പതിനഞ്ച് പട്ടികയില്‍  ഉള്‍പ്പെടുന്നത് ദേശീയ ടയര്‍ നിര്‍മ്മാണ മേഖലയുടെയും ഉല്‍പ്പന്നങ്ങളുടെ വിശ്വാസ്യതയുടെയും ആഗോള അംഗീകാരമാണ്. റബര്‍ ബോര്‍ഡുമായി ചേര്‍ന്ന് സ്വാഭാവിക റബറിന്റെ കാര്യത്തില്‍ സ്വയം പര്യാപ്തത  നേടാനും റബര്‍ കൃഷി വ്യാപിപ്പിക്കാനും  റബര്‍ പ്ലാനെറെഷന്‍ രംഗത് അടിസ്ഥാന സൗകര്യം  ഉറപ്പാക്കുന്നതിനായുള്ള ഓട്ടോമോട്ടീവ് ടയര്‍ മാനുഫാക്ച്ചറിംഗ് അസോസിയേഷന്‍ (ആത്മ) നടപ്പാക്കുന്ന ഇന്റോഡ് പദ്ധതിയുടെ ഭാഗമാണ് ആഗോള പട്ടികയില്‍ ഇടം നേടിയ നാല് കമ്പനികളും.ഇന്ത്യന്‍ ടയര്‍ നിര്‍മ്മാതാക്കളുടെ തദ്ദേശീയ സ്വാഭാവിക റബ്ബര്‍ ആവശ്യകത നിറവേറ്റാന്‍ ലക്ഷ്യമിട്ട് ഓട്ടോമോട്ടീവ് ടയര്‍ നിര്‍മ്മാതാക്കളുടെ അസോസിയേഷനും  റബ്ബര്‍ ബോര്‍ഡും ചേര്‍ന്ന് നടപ്പാക്കുന്ന ഇന്റോഡ് പദ്ധതി  ഉത്തരകിഴക്കന്‍ ഇന്ത്യയില്‍  വ്യാപിപ്പിക്കുന്ന സമയത്താണ് ഈ ഗൗരവമുള്ള അംഗീകാരം ലഭിക്കുന്നതെന്നത് അഭിമാനകരമാണെന്ന് ഇന്റോഡ് ഉപദേശകസമിതി ചെയര്‍മാന്‍  അരുണ്‍ മാമ്മന്‍ പറഞ്ഞു.  അപ്പോളോ, സിയാറ്റ്, ജെകെ, എംആര്‍എഫ് എന്നിവയെ ലോകത്തിലെ ഏറ്റവും ശക്തമായ ടയര്‍ ബ്രാന്റുകളായി തെരഞ്ഞെടുത്തത് ഇന്ത്യന്‍ ടയര്‍ നിര്‍മ്മാണ മേഖലയുടെ അഭിമാനകരമായ നേട്ടമാണ്. ഇത് നമ്മുടെ കമ്പനികളുടെ ഉല്‍പ്പാദന മികവിനെയും ബ്രാന്‍ഡിംഗ് ശക്തിയെയും മാത്രമല്ല, ഇന്ത്യയുടെ സ്വയംപര്യാപ്തതയും ഗ്ലോബല്‍ നിര്‍മ്മാണ കേന്ദ്രമായി മാറാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള   പദ്ധതികളുടെയുംവിജയം കൂടിയാണ്. ഈ നേട്ടം റബ്ബര്‍ കര്‍ഷകരെ ശക്തിപ്പെടുത്താനും,  അടിസ്ഥാനസൗകര്യങ്ങളില്‍ നിക്ഷേപം നടത്താനും, രാജ്യത്തിന്റെ ദീര്‍ഘകാല വ്യാവസായിക ദൗത്യം സാക്ഷാത്കരിക്കാനും സഹായിക്കും, അരുണ്‍  മാമ്മന്‍ കൂട്ടിച്ചേര്‍ത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു