കേരളത്തിന് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ അനിവാര്യം: ബിഷപ്പ്  ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് 

വസ്തുത ഉള്‍ക്കൊണ്ട് നിലവിലുള്ള പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുകയാണ് പ്രാഥമികമായ ആവശ്യമെന്ന് ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു.
കൊച്ചി: ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികള്‍ക്കുള്ള അപേക്ഷകളില്‍ എന്‍ഒസി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും തയ്യാറാകാത്തതാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന  പ്രധാന വെല്ലുവിളിയെന്ന്  കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു. കേരളത്തിലെ കത്തോലിക്കാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍മാര്‍, പ്രിന്‍സിപ്പാള്‍മാര്‍, രൂപതാ വിദ്യാഭ്യാസ സെക്രട്ടറിമാര്‍, പ്രതിനിധികള്‍ തുടങ്ങിയവരുടെ യോഗം പാലാരിവട്ടം പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വസ്തുത ഉള്‍ക്കൊണ്ട് നിലവിലുള്ള പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിക്കുകയാണ് പ്രാഥമികമായ ആവശ്യമെന്ന് ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്‌നാത്തിയോസ് പറഞ്ഞു.

നാക് അക്രഡിറ്റേഷന്‍ സ്‌കോര്‍ എ, എ പ്ലസ്, എ പ്ലസ് പ്ലസ് തുടങ്ങിയവ ലഭിക്കുന്ന കോളേജുകളുടെ ന്യായമായ ആവശ്യങ്ങള്‍ മാനിച്ച് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികളായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കണം. നിലവിലുള്ള പ്രധാന കോളേജുകളെ സംബന്ധിച്ച് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയായി അപ്‌ഗ്രേഡ് ചെയ്യപ്പെടാനുള്ള സാധ്യത തുറന്നുകിട്ടുകയാണ് യഥാര്‍ത്ഥ ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. തൃശൂര്‍ സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഫാ. മാര്‍ട്ടിന്‍ കെ. എ. അധ്യക്ഷത വഹിച്ചു.കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍  ഡോ. പോള്‍ മുല്ലശ്ശേരി, സിബിസിഐ വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി ഡോ. ഫാ. മരിയ ചാള്‍സ്, കെസിബിസി വിദ്യാഭയസ കമ്മീഷന്‍ സെക്രട്ടറി ഫാ. ആന്റണി അറയ്ക്കല്‍, ഫാ. ഡോ. പോള്‍സണ്‍ കൈതോട്ടുങ്കല്‍, പ്രഫ. ഡോ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍, ഡോ. സി. തെരേസ സിഎസ്എസ്ടി, പ്രഫ. ഡോ. അജിമോന്‍ ജോര്‍ജ്ജ്, പ്രഫ. ഡോ. ടി.സി. തങ്കച്ചന്‍, ഡോ. ഫാ. റെജി പി. കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു