കുട്ടികളിലെ ശ്വാസതടസം: ഏകദിന  ശില്‍പശാല സംഘടിപ്പിച്ചു

മാസം തികയാതെ ജനിക്കുന്ന  കുട്ടികളില്‍ ശ്വാസമെടുക്കുന്നതില്‍ തടസ്സങ്ങള്‍  ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ രോഗവസ്ഥ കാരണം മരണനിരക്കും ഇന്ത്യയിലാണ് ഏറ്റവും കൂടുതലെന്നും അത് നിയന്ത്രിക്കാന്‍ നിരന്തരമായ നിരീക്ഷണ സംവിധാനവും മറ്റും ആവശ്യമാണെന്നും ശില്‍പശാലയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
കൊച്ചി: മാസം തികയാതെ ജനിക്കുന്ന കുട്ടികളില്‍ ശ്വസ തടസ്സങ്ങള്‍ മൂലമുള്ള മരണനിരക്ക് കുറക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി അമൃത ആശുപത്രിയില്‍ റെസ്പിരേറ്ററി തെറാപിസ്റ്റുകള്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. ഈ രോഗാവസ്ഥയുമായി ബന്ധപ്പെട്ട് രോഗനിര്‍ണയത്തിലും ചികിത്സയിലും റസ്പിറേറ്ററി തെറാപിസ്റ്റുകള്‍ക്കിടയില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുകയും നൂതന ചികിത്സാ രീതികള്‍ പരിചയപ്പെടുത്തുകയും ലക്ഷ്യമിട്ടുള്ളതായിരുന്നു ഏകദിന ശില്‍പശാല.മാസം തികയാതെ ജനിക്കുന്ന  കുട്ടികളില്‍ ശ്വാസമെടുക്കുന്നതില്‍ തടസ്സങ്ങള്‍  ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ രോഗവസ്ഥ കാരണം മരണനിരക്കും ഇന്ത്യയിലാണ് ഏറ്റവും കൂടുതലെന്നും അത് നിയന്ത്രിക്കാന്‍ നിരന്തരമായ നിരീക്ഷണ സംവിധാനവും മറ്റും ആവശ്യമാണെന്നും ശില്‍പശാലയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.  കേരളം കൂടാതെ കര്‍ണാടക തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ 130 ഓളം റസ്പിറേറ്ററി തെറാപിസ്റ്റുകള്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു