മത്സ്യ വ്യവസായ മേഖലയിലെ  പ്രതിസന്ധികള്‍ പരിഹരിക്കണം:  സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ 

9 തീരദേശ ജില്ലകള്‍ ഉള്‍പ്പെടുന്ന 590 കിമി കടല്‍ത്തീരമുള്ള കേരളം  മത്സ്യ ഉല്‍പ്പന്ന കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് നിന്ന്  അഞ്ചാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടിരിക്കുകയാണ്.മത്സ്യലഭ്യതയിലുള്ള കുറവാണ് ഇതിന് പ്രധാന കാരണമെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കേരള മേഖല പ്രസിഡന്റ് എം.ആര്‍.പ്രേമചന്ദ്ര ഭട്ട് പറഞ്ഞു.
കൊച്ചി:  പാരിസ്ഥിതിക പ്രത്യാഘാതങ്ങളും വര്‍ദ്ധിച്ചുവരുന്ന കയറ്റുമതി വെല്ലുവിളികളും മത്സ്യ വ്യവസായ വാണിജ്യ മേഖലയെ ആശ്രയിക്കുന്ന 14 ലക്ഷത്തിലധികം ആളുകളുടെ ഉപജീവനം പ്രതിസന്ധിയിലാക്കുന്ന സാഹചര്യം പരിഗണിച്ച് സര്‍ക്കാര്‍ അടിയന്തിര നടപടികള്‍  സ്വീകരിക്കണമെന്ന്  സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (SEAI), കേരള മേഖല ആവശ്യപ്പെട്ടു. 9 തീരദേശ ജില്ലകള്‍ ഉള്‍പ്പെടുന്ന 590 കിമി കടല്‍ത്തീരമുള്ള കേരളം  മത്സ്യ ഉല്‍പ്പന്ന കയറ്റുമതിയില്‍ ഒന്നാം സ്ഥാനത്ത് നിന്ന്  അഞ്ചാം സ്ഥാനത്തേക്ക് പിന്‍തള്ളപ്പെട്ടിരിക്കുകയാണ്.മത്സ്യലഭ്യതയിലുള്ള കുറവാണ് ഇതിന് പ്രധാന കാരണമെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, കേരള മേഖല പ്രസിഡന്റ് എം.ആര്‍.പ്രേമചന്ദ്ര ഭട്ട് പറഞ്ഞു. കാലാവസ്ഥ പ്രവചനങ്ങളുമായി ബന്ധപ്പെട്ടുള്ള മത്സ്യബന്ധന നിരോധനം കേരളതീരത്തു മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലാണ്. കൂടാതെ മത്സ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് 52 ദിവസം നീളുന്ന ട്രോളിങ്ങ് നിരോധനം ജൂണ്‍ 9 ജൂലായ് 31 വരെ സംസ്ഥാനത്ത് ഇപ്പോള്‍ നിലവിലുണ്ട്.

കേരളത്തിലെ 590 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീരപ്രദേശത്തും ഒമ്പത് തീരദേശ ജില്ലകളിലും മത്സ്യബന്ധന ദിനങ്ങള്‍  വര്‍ഷത്തില്‍ 250 ല്‍ നിന്നും 100 ലേക്ക് ചുരുങ്ങി. കേരളതീരത്ത് ട്രോളിങ്ങ് നിരോധനം നിലവിലുള്ള സാഹചര്യത്തില്‍ ചൈന, തായ്‌വാന്‍, തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഫാക്ടറിഷിപ്പുകള്‍ മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെടുന്നത് വിഭവശോഷണത്തിന് കാരണമാവുന്നുണ്ട്. ഇത് തടയുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണം.മത്സ്യ ലഭ്യതയിലുള്ള കുറവ് പരിഹരിക്കുന്നതിനായി വാണിജ്യാടിസ്ഥാനത്തിലുള്ള അക്വാകള്‍ച്ചര്‍ പ്രോത്സാഹിപ്പിക്കുന്നതിനും  സുസ്ഥിര മത്സ്യബന്ധന രീതികളിലൂടെ മത്സ്യ ലഭ്യത ഉയര്‍ത്തുന്നതിനും വിശേഷിച്ചും പ്രധാന കയറ്റുമതി വിഭവമായ ചെമ്മീനിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ അനിവാര്യമാണെന്ന് എം.ആര്‍.പ്രേമചന്ദ്ര ഭട്ട് പറഞ്ഞു.തീരദേശ നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തണം. നമ്മുടെ മത്സ്യത്തൊഴിലാളികള്‍ കര്‍ശന നിയന്ത്രണങ്ങള്‍ നേരിടുമ്പോള്‍, വിദേശ കപ്പലുകള്‍ നിയന്ത്രണമില്ലാതെ നമ്മുടെ കടലുകള്‍ കൊള്ളയടിക്കുന്ന സാഹചര്യം അനുവദിക്കരുത്.
കടലാമ സംരക്ഷണത്തിനായി ട്രോള്‍ വലകളില്‍  TED (Turtle Excludes Device) സ്ഥാപിക്കുന്നതിന് നിഷ്ര്‍കഷിച്ചിട്ടുണ്ട്. ഇതിനാവശ്യമായ സംവിധാനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുകയും ഐസിഎഐആര്‍-സിഫ്റ്റ് മുഖേന ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇത് നിരോധനം അവസാനിക്കുന്നതോടുകൂടി ട്രോള്‍വലകളില്‍ സ്ഥപിക്കുന്നതിനാവശ്യമായ നടപടി സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണം.ബോട്ടുകളില്‍ പ്രത്യേകം ചാക്കുകള്‍  കരുതുകയും, പ്ലാസ്റ്റിക് വസ്തുക്കള്‍ കടലില്‍ വലിച്ചെറിയാതെ കരയില്‍ എത്തിച്ചു സംസ്‌കരിക്കുകയും ചെയ്യുന്നത് വഴി കടലില്‍ മാലിന്യം പെരുകുന്നത് തടയാന്‍ കഴിയും. ഇന്ത്യയിലെ മുഴുവന്‍ ഫിഷിങ്ങ് ഹാര്‍ബറുകളും കേന്ദ്രീകരിച്ചു ഇത് നടപ്പിലാക്കണമെന്ന്് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു