സുസ്ഥിര മല്‍സ്യ കൃഷി:  ധാരണാപത്രത്തില്‍ ഒപ്പുവച്ച് സിഫ്റ്റ്

‘വിത്തിന്റെ പ്രതിരോധ  വര്‍ദ്ധനക്കും  സമ്മര്‍ദ്ദ അതിജീവനത്തിനും മത്സ്യ മാലിന്യത്തില്‍ നിന്ന് കാര്‍ഷികപോഷക രൂപീകരണം’ എന്ന പേരിലുള്ള   നൂതന സാങ്കേതികവിദ്യയാണ് ലോക പരിസ്ഥിതി ദിനത്തില്‍  സിഫ്റ്റ് കൈമാറിയത്
കൊച്ചി: സുസ്ഥിര മല്‍സ്യ കൃഷി  ലക്ഷ്യമിട്ട് കേന്ദ്ര മല്‍സ്യ സാങ്കേതിക ഗവേഷണ സ്ഥാപനമായ ഐ സി എ ആര്‍  സിഫ്റ്റ്   കൊല്‍ക്കത്തയില്‍ നിന്നുള്ള സംരംഭകരായ വരാലിക്ക മനക്‌സിയ,  ആദിത്യ ബി. മനക്‌സിയ എന്നിവരുമായി ധാരണാപത്രം  ഒപ്പുവച്ചു. ‘വിത്തിന്റെ പ്രതിരോധ  വര്‍ദ്ധനക്കും  സമ്മര്‍ദ്ദ അതിജീവനത്തിനും മത്സ്യ മാലിന്യത്തില്‍ നിന്ന് കാര്‍ഷികപോഷക രൂപീകരണം’ എന്ന പേരിലുള്ള   നൂതന സാങ്കേതികവിദ്യയാണ് ലോക പരിസ്ഥിതി ദിനത്തില്‍  സിഫ്റ്റ് കൈമാറിയത്.മത്സ്യ മാലിന്യങ്ങളുടെ ഉപയോഗത്തിലൂടെ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകള്‍  പ്രോത്സാഹിപ്പിക്കുന്നതിനായി സിഫ്റ്റ്  നടത്തുന്ന തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ധാരണാപത്രം ഒപ്പുവച്ചത്.

യുവ സംരംഭകയായ  വരാലിക്ക മനക്‌സിയ(18 ) സ്ഥാപനത്തിലെ  ഏറ്റവും പ്രായം കുറഞ്ഞ ഇന്‍കുബേറ്ററാണ്.  സംരംഭകനായ തന്റെ പിതാവ്  ആദിത്യ ബി. മനക്‌സിയയുടെ പിന്തുണയോടെയാണ് അവര്‍ ഈ സാങ്കേതികവിദ്യ സ്വീകരിച്ചത്.മത്സ്യ ഉപോല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദനപരമായ പുനരുപയോഗത്തിലൂടെ  സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്ഥാപനത്തിന്റെ  പ്രതിബദ്ധതയാണ്  ധാരണാപത്രം  പ്രതിനിധീകരിക്കുന്നതെന്ന് സിഫ്റ്റ്   ഡയറക്ടര്‍ ഡോ. ജോര്‍ജ്ജ് നൈനാന്‍ പറഞ്ഞു. ധാരണാപത്രത്തിന്റെ  ഭാഗമായി, കാര്‍ഷികപോഷക ഫോര്‍മുലേഷന്‍ തയ്യാറാക്കുന്നതിനുള്ള പൂര്‍ണ്ണമായ സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശവും വിശദമായ പ്രൊജക്റ്റ് റിപ്പോര്‍ട്ടും  സിഫ്റ്റ്  നല്‍കും.
Spread the love

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു